×

എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്നം, ശബ്‍ദലോകത്ത് ചുവടുറപ്പിച്ച് വിഷ്ണു

ലക്ഷങ്ങൾ കൊടുത്ത് ബിരുദം പഠിക്കുന്നതിന് പകരം ഡിപ്ലോമ കോഴ്സ് ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ ഈ രംഗത്തേക്ക് വരാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

അവസരങ്ങൾ കിട്ടാതിരുന്നതല്ല, വേണ്ടെന്ന് വച്ചത് : പ്രസീത മേനോൻ

ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.

പൂജ്യത്തിൽ നിന്നാണ് തുടക്കം, റിസ്ക് എടുക്കാനുള്ള മനസ്സാണ് കൈമുതൽ: അഭിജിത്ത് അശോകൻ

പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതിന് താഴേക്ക് പോകാനില്ല. മുകളിലേക്കുള്ളതെന്തും വിജയമായിട്ടാണ് ഞാൻ കരുതുന്നത്. ആദ്യ സിനിമ എടുത്തതിന്റെ കടം തീർക്കാനായിട്ട് പ്രൊജക്ടറും കൊണ്ട് 10 രൂപ, 20 രൂപയ്ക്ക് ഒക്കെ ഈ സിനിമ പ്രദർശിപ്പിക്കാൻ ഓരോ സ്കൂളുകളിലൊക്കെ പോയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ ജൂനിയർ ആർട്ടിസ്റ്റ് 72ാം വയസിൽ നായകൻ

കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു.

ഡൗൺസിൻഡ്രോമിനെ കുറിച്ചുള്ള പഠനങ്ങൾ ഗുണം ചെയ്യുന്നില്ല: സുരേഖ രാമചന്ദ്രൻ

ഗർഭിണി ആകുമ്പോൾ പതിനായിരങ്ങൾ മുടക്കി പരിശോധന നടത്തിയിട്ടും ഡൗൺസിൻഡ്രോം ഉണ്ടോ എന്ന് തിരിച്ചറിയാനാകുന്നില്ല. 800പേരിൽ ഒരു കുട്ടിക്ക് ഡൗൺസിൻഡ്രോം ഉണ്ടാകുന്നു എന്ന തോത് അന്നുമുതൽ ഇന്നുവരെ മാറിയിട്ടില്ല.

ജീവിതം അടിമുടി മാറ്റാൻ കരുത്തുള്ള ടൂളാണ് തിയറ്റർ എന്ന കല: ദേവേന്ദ്രനാഥ് ശങ്കരനാരായണൻ

അപകടകരമല്ലാത്ത എന്ത് സംഭാവന തിരികെ പരിസ്ഥിതിക്ക് നൽകാനാകും എന്ന വിഷയത്തിൽ വയനാട്ടിലെ ഇരുന്നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന ഒരു പരിസ്ഥിതിയിൽ എവിടെയാണ് സ്വയം നിൽക്കേണ്ടത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

നോ പറയാൻ പഠിച്ചു, താരപരിവേഷം വേണ്ട: ഇന്ദ്രൻസ്

ഓടുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് എപ്പോഴും ആഗ്രഹം. ടീം നന്നാകുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കുറവാണ്.

ഭരണകൂട ഭീകരതയ്ക്ക് രാഷ്ട്രീയഭേദമില്ല: രതീഷ് രഘുനന്ദൻ

നല്ല കണ്ടന്റ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ഓഡിയൻസിന്റെ സമയത്തിന് വില കൽപ്പിക്കുന്ന സിനിമകൾക്ക് ഇപ്പോഴും തീയേറ്ററിൽ ആളുണ്ട്.

ലോക്ക്ഡൗൺ സിനിമയെക്കുറിച്ച് ചിന്തിക്കാൻ സമയം തന്നു: രാജേഷ് ഇരുളം

കാതൽ എന്ന സിനിമയിൽ പറഞ്ഞിരിക്കുന്ന വിഷയം ഒരിക്കലും പ്രൊഫഷണൽ നാടകത്തിൽ അവതരിപ്പിക്കാൻ പറ്റില്ല. ഒരു സ്റ്റേജ് പോലും കിട്ടില്ല.

meews

15 വർഷം, 43 സിനിമകൾ എങ്കിലും ഞാൻ പുതുമുഖം : സുധി കോഴിക്കോട്

ഈ വേഷം ചെയ്താൽ പൊളിറ്റിക്കലി എന്തെങ്കിലും പ്രശ്നം വരുമോ, നാളെ എന്തെങ്കിലും കുഴപ്പത്തിലേക്ക് പോകുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല.

meews

മതപരമായ വിമർശനങ്ങളെ അവഗണിക്കുന്നു : ജിയോ ബേബി

ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ കിട്ടുന്ന ഇൻകം അല്ലാതെ മന്ത്ലി ഇൻകം ഇല്ല ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്ക്. മറ്റൊരു ജോലിയുമില്ല. അപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു, വരുമാനം കിട്ടുന്നു എന്നത് വലിയ കാര്യമാണ്.

അനുഭവങ്ങളാൽ നെയ്തെടുത്ത സിനിമാജീവിതവുമായി ഷിജു യു.സി

ചൈനയിൽ ജോലി ആയതുകൊണ്ട് ചൈനക്കാരന് പെണ്ണില്ല എന്നാണ് മിക്ക സ്ഥലത്തുനിന്നും പറഞ്ഞിരുന്നത്. അവസാനം ചൈനയിൽ ഒളിംപിക്സ് നടക്കുകയും ആ രാജ്യത്തെ പറ്റി നാട്ടുകാർക്ക് മതിപ്പാവുകയും ചെയ്തപ്പോഴാണ് എനിക്ക് കല്ല്യാണമായത്.